Saturday, January 18, 2020

മുരിക്കിന്റ് കഥ

പറമ്പിന്റെ, ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണിൽ നിറയെ മുള്ളുകൾ ഉള്ള ഒരു മുരിക്ക് മരം നിന്നിരുന്നു. ഒരു നാൾ ഞാൻ ആ മുരിക്കിൽ ഒരു കുരുമുളക് വള്ളി നട്ടു. ഒരു കൂട്ടുകാരനെ കിട്ടിയതിൽ മുരിക്ക് ഒട്ടേറെ സന്തോഷിച്ചു..പക്ഷേ കുരുമുളക് വള്ളിക്ക് അത്ര സന്തോഷം ഒന്നും തോന്നിയില്ല. അടുത്തു തന്നെ ധാരാളം നല്ല മരങ്ങൾ ഉണ്ടായിട്ടും എന്തിനാന്ന് തന്നെ ഈ മുള്ളുമുരിക്കിൽ കൊണ്ടു വന്നിട്ടു എന്നതായിരുന്നു അവൻ ചിന്തിച്ചിരുന്നത്. മറ്റൊരു  നിവർത്തിയും ഇല്ലാത്തതിനാൽ അവൻ മെല്ലെ മുള്ളുമുരിക്കിലേക്ക് പടർന്ന് കയറുവാൻ തുടങ്ങി. മുള്ള് മുരിക്ക് ആവട്ടെ തന്റെ പ്രിയപ്പെട്ട കൂടുകാരനെ സ്നേഹപൂർവ്വം തന്നിലേക്ക് ചേർത്ത് നിർത്തി.എന്നാൽ അതൊന്നും കുരുമുളക് വള്ളിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല. കാരണം, മുരിക്കിന്റെ കൂർത്ത മുള്ളുകൾ അവനെ ഇടക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്നു...

ഒരു മഴക്കാലത്തിന് ശേഷം പറമ്പിലൂടെ നടക്കുകയായിരുന്നു ഞാൻ.
തൊട്ടടുത്തു നിന്നും ഇലകളിളകുന്ന ശബ്ദം കേട്ടു ഞാനങ്ങോട്ട് നോക്കി. അതാ ആ കുരുമുളക് വളളി  മുള്ളുമുരിക്കിനോട് പറ്റിച്ചേർന്ന് മുകളിലേയ്ക്ക് വളർന്നിരിക്കുന്നു. മാത്രമല്ല അതിൽ നിറയെ കുരുമുളക് തിരികളും. അവനെ പൂർവ്വാധികം സന്തോഷവാനായി കണ്ടു. ഞാൻ കുരുമുളക് വള്ളിയോട് ചോദിച്ചു: എന്തേ ഇത്ര സന്തോഷം?
   "എന്റെ സുഹൃത്തേ എന്നെ ഇവിടെ കൊണ്ടുവന്നു നട്ടപ്പോൾ കൂട്ടുകാരനായി കിട്ടിയത് ഒരു പ്രയോജനവുമില്ലാത്ത ഈ മുരിക്കിനെയാണല്ലോ എന്നു ഞാൻ ചിന്തിച്ചിരുന്നു. എനിക്കതിൽ നീരസവും ഉണ്ടായിരുന്നു.പലപ്പോഴും അവനെന്നെ ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ മുള്ളു കൊണ്ടെനിക്ക് വേദനിച്ചു.അസഹ്യമായിത്തോന്നി. "

" എന്നാൽ അവന് ഞാൻ എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് ഇക്കഴിഞ്ഞ ഇടവപ്പാതി മഴക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു.
മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചു. ഞാൻ വീണുപോകുമോ എന്ന് വല്ലാതെ ഭയപ്പെട്ടു. എന്നാൽ ഞാൻ വീണില്ല. മുള്ളുണ്ടെങ്കിലും പരുക്കനാണെങ്കിലും ഈ മുരിക്ക് എന്നെ ചേർത്തു പിടിച്ചതെന്തിനായിരുന്നു എന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.ഞാൻ പുറമേ നോക്കിക്കണ്ടതു പോലല്ല. ആദ്യം വേദന തോന്നിയെങ്കിലും എന്റെ ഉറ്റചങ്ങാതിയാണ് ഇവൻ.''

 ഇതു കേട്ടുകൊണ്ടു നിന്ന മുരിക്ക് വിനീതനായി പറഞ്ഞു: "ഞാൻ ഒന്നുമല്ല....
ഈ കുരുമുളക് വള്ളി എന്നോടൊപ്പം ചേർന്നതു മുതൽ എനിക്കൊരു വിലയും നിലയും ആയി. ഇന്നേവരെ ആരും എനിയ്ക്ക് ഒരു വളവും നൽകിയിട്ടില്ല...
എന്റെ സമീപത്തേക്ക് ആരും വരാറുപോലും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ഇവന് ലഭിക്കുന്ന പരിചരണങ്ങൾ ഞാനും കൂടി അനുഭവിക്കുന്നു. ഇവൻ എന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ഞാൻ വെറും മുരിക്ക്, ഒരു  പ്രയോജനവും ഇല്ലാത്തവൻ എന്നു പറഞ്ഞ് തള്ളപ്പെടുമായിരുന്നു.എന്തായാലും ഒരു കാര്യം ഉറപ്പായും പറയാം.ഞങ്ങൾ പരസ്പരം പ്രിയപ്പെട്ടവർ തന്നെ ആണ്.

അവരുടെ സൗഹൃദം ഒരു പക്ഷേ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. ഉപദേശങ്ങൾ,വാക്കുകൾ ഒരു പക്ഷേ മുറിപ്പെടുത്തിയേക്കാം. എന്നാൽ ഒടുവിൽ നിങ്ങൾ തിരിച്ചറിയും ആ വാക്കുകൾ എന്തിനു വേണ്ടിയായിരുന്നു എന്ന്...💐💐💐


*ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എപ്പോഴും നൽകപ്പെടുന്നതല്ല ,മറിച്ച് പരസ്പരം കണ്ടറിഞ്ഞ് കൈത്താങ്ങൽ ആകുന്നതാണ് യഥാർത്ഥ സൗഹൃദം.*

*സ്നേഹപൂർവ്വം...*

nb

http://churulazhiyatharahasyangal.blogspot.com/2019/10/blog-post_9.html

ദി മാണ്‍ ഫ്രം ടോറഡ്

അല്‍മറോണിയോ ബെര്‍ക്കിണ്‍സണ്‍
'ദി മാൻ ഫ്രം ടോറഡ്'
 ===============
വര്‍ഷം 1954 മാസം ജൂലൈ 24 ,ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ,ജീവനക്കാര്‍,അവരവരുടെ വിഭാഗങ്ങളില്‍ ,സാധരണ പോലെ

ജോലിയിലാണ്,
ചൂട് കൂടൂതലുള്ള ഒരു ദിനമാണ്,
12.30നുള്ള എയര്‍ ഫ്രാണ്‍സ് വിമാനം പുറപ്പെടാണ്‍ വേണ്ടി,വഴിയൊരുക്കുന്ന തിരക്കിലാണ്,ചില എയര്‍പോര്‍ട്ട് ജീവനക്കാര്‍
ഇമിഗ്രേഷണ്‍ വിഭാഗത്തില്‍ ,പാസ്പോര്‍ട്ടുകള്‍ ,വെരിഫൈ നടന്നുകൊണ്ടിരിക്കുന്നു,പതിവിലും വീപരിതമായി ആളുകളുടെ തിരക്ക് അന്ന്

കുറവായിരുന്നു,ആളുകളുടെ മുഖത്ത് നോക്കാതെ പാസ്പോര്‍ട്ടിലേക്ക് ,സ്റ്റാമ്പ് പതിക്കുകയാണ് ഇമിഗ്രേഷണ്‍ ജീവനക്കാരണ്‍,പെട്ടെന്നാണ് തല്‍മറടുക്കല്‍

നീട്ടീയ ഒരു പാസ്പോര്‍ട്ടിലെ രാജ്യത്തില്‍മറെ പേര് അയാളുടെ കണ്ണിലുടക്കിയത്,
'ടോറഡ്'ഉടണ്‍ തന്നെ ആ പാസ്പോര്‍ട്ട് കൊടുത്ത ആളെ അയാള്‍ ഒന്നു മുഖമുയര്‍ത്തി നോക്കി,
'' സര്‍ എവിടെയാണ് ഈ രാജ്യം''
ജീവനക്കാരല്‍മറെ ചോദ്യത്തിന് മുന്നില്‍,
യൂറോപ്യണ്‍ ശൈലിയിലുള്ള ഉടകളണിഞ്ഞ അയാള്‍
''എന്താണ് ഇതിന് മുണ്‍പ് താങ്കള്‍ ഈ രാജ്യത്തില്‍മറെ പേര് കേട്ടിട്ടില്ലേ..?''
''ഇല്ല''
''താങ്കള്‍ ആ രാജ്യത്തെ പൗരനാണോ?''
''അതെ''
''സോറി സര്‍ താങ്കളുടെ പാസ്പോര്‍ട്ടിന് എമീഗ്രേഷണ്‍ നല്‍കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് താങ്കള്‍ അല്പം കാത്തിരിക്കു എല്‍മറെ ചീഫ് ഒാഫീസ

ര്‍സുമായി ഞാണ്‍ ഒന്ന് സംസാരിക്കട്ടെ അതുവരെ താങ്കള്‍ ക്ഷമിക്കുക ''.
''മൂന്ന് പ്രാവശ്യവും ഞാനിവിടെ നിന്ന് എല്‍മറെ രാജ്യത്തേക്ക് പോയിട്ടുണ്ടല്ലോ പിന്നെ ഇപ്പോള്‍ എന്താണ് നിങ്ങള്‍ ഇമിഗ്രേഷണ്‍ നല്‍കാത്തത്''?
അല്‍മറോണിയോ അല്‍പ്പം നീരസം കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു
അയാള്‍ക്ക് മറുപടി നല്‍കാണ്‍ നില്‍ക്കാതെ,ഇമിഗ്രേഷണ്‍ ജീവനക്കാരണ്‍ തല്‍മറെ ചീഫീല്‍മറെ ഒാഫീസ് റൂം ലക്ഷ്യമാക്കി നടന്നു..!
റൂമീലേക്ക് പോയ അയാളും ചീഫും റൂമീന് വെളിയില്‍ വന്നു ,പാസ്പോര്‍ട്ടിലേക്ക് തന്നെ നോക്കി എന്തോ സംസാരിക്കുന്നത് ദൂരെ ഇരുന്ന് കൊണ്ട് തന്നെഅണ്‍

്റോണിയോ കാണുന്നുണ്ട്..
ചീഫ് തല്‍മറെ വാക്കിടോക്കിയില്‍ കൂടീ മറ്റു രണ്ട് ഇമിഗ്രേഷണ്‍ ഒാഫീസര്‍മാരെ കൂടീ വിളിച്ച് വരുത്തി..
അതില്‍ ഒരാളോട് ,അല്‍മറോണിയോയെ ഒാഫീസീലേക്ക് വിളിപ്പിച്ചു.
ഹസ്തദാനത്തിനു ശേഷം ,
ചീഫ് അയാളെ റൂമീനുള്ളിലേക്ക് കൊണ്ടുപോയി
''സര്‍ താങ്കളുടെ പാസ്പോര്‍ട്ട് വ്യാജനോ,മറ്റോ ആണന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്,ഞങ്ങളുടെ ലിസ്റ്റില്‍ താങ്കളുടെ രാജ്യത്തില്‍മറെ പേര് കാണാണ്‍

കഴിയുന്നില്ല,''
''ദയവായി താങ്കളുടെ ടിക്കറ്റതരാമോ.''
''പാസ്പോര്‍ട്ട് പരിശോധിക്കലാണ് നിങ്ങളുടെ ജോലി ടിക്കറ്റ് പരിശോധന താങ്കളുടെ ജോലിയല്ല അല്‍മറോണിയോ അല്‍പ്പം ക്ഷുഭിതനായി തന്നെ

പറഞ്ഞു..!''
''ഒാക്കെ താങ്കള്‍ എന്താവശ്യത്തിനാണ് ജപ്പാനില്‍ വന്നിരിക്കുന്നത്‌
എന്ന് പറയാമോ?''
ജപ്പാനിലേ ഒരുകമ്പനിയില്‍ പര്‍ച്ചേസിങ്ങനായി വന്നതാണ് ടോറഡ്മാണ്‍ ഒാഫീസര്‍ക്ക് മറുപടി നല്‍കി..
''ദയവായി ക്ഷമിക്കുക താങ്കള്‍ക്ക് ഇന്ന് സ്വദേശത്തേക്ക് മടങ്ങുവാണ്‍ കഴിയില്ല,താങ്കളുടെ പാസ്പോര്‍ട്ട് ഞങ്ങള്‍ക്ക് സൂക്ഷമ പരിശോധന നടത്തേണ്ടതുണ്ട്.
അത് കൊണ്ട് താങ്കള്‍ ഇന്ന് ഞങ്ങള്‍ നല്‍കുന്ന റൂമില്‍ വിശ്രമിക്കുക,താങ്കളില്‍ നിന്നും അതിനുള്ള തുക ഞങ്ങള്‍ ഈടാക്കുകയില്ല..
ദയവായി സഹകരിക്കുക..''
അല്‍മറോണിയോ സമ്മതം എന്ന മട്ടില്‍ അവിടെയുള്ള മറ്റ് രണ്ട് ഒാഫീസര്‍മാരോടൊപ്പം പോകാണ്‍ ഇറങ്ങി,
സര്‍ താങ്കളുടെ രാജ്യം ഈ മാപ്പില്‍ എവിടെയാണന്ന് കാണിക്കാമോ ,
ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ,വേള്‍ഡ് മാപ്പിലേക്ക് ചൂണ്ടി അല്‍മറോണിയോടായി ചീഫ് ചോദിച്ചു,
ഒട്ടും അമാന്തിക്കാതെ തന്നെ അയാള്‍ ,ഫ്രാണ്‍സില്‍മറെയും,സ്പെയിനില്‍മറെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലത്തെ മേശപ്പുറത്ത് ഇരുന്ന

ഒരു മാര്‍ക്കറുകൊണ്ട് വൃത്തം വരച്ചിട്ടു..!
അയാള്‍ പോയതിനു ശേഷം ചീഫ് വൃത്തത്തിനുള്ള സ്ഥലം നോക്കി 'അണ്‍ഡോറ' എന്ന സ്ഥലനാമമല്ലാതെ അയാള്‍ക്ക് അവിടെ ഒന്നും കാണാണ്‍

കഴിഞ്ഞില്ല...!
പീന്നീട് പാസ്പോര്‍ട്ട് സസൂക്ഷ്മം പരിശോധിച്ചു.
മുണ്‍പ് ജപ്പാണ്‍ കൂടാതെ വേറെ രണ്ട് രാജ്യങ്ങളില്‍ പോയതായുള്ള വിവരം ചീഫ് ഒാഫീസര്‍ക്ക് അതില്‍നിന്നും ലഭിച്ചു..
തീയതികളും,പാസ്പോര്‍ട്ടില്‍മറെ കാലാവധിയും പരിശോധിച്ച ചീഫ് ഒന്ന് ഞെട്ടി .എല്ലാം യാത്രകളും നിലവിലെ വര്‍ഷങ്ങളെക്കാളും ച വര്‍ഷങ്ങള്‍

കഴിഞ്ഞ് പോയതും, ഇനി വരാനുള്ള വര്‍ഷങ്ങളുമാണന്ന് പാസ്പോര്‍ട്ടില്‍ നിന്നും തിരിച്ചറിഞ്ഞു. കൂടാതെ അല്‍മറോണിയോ പറഞ്ഞ കമ്പനിയുമായി

ബന്ധപ്പെട്ടപ്പോള്‍ ആ പേരില്‍ ഉള്ള ആളെ അറിയുകയില്ലെന്നും അവര്‍ പറഞ്ഞു.
ഉടണ്‍ തന്നെ ഫോണില്‍കൂടീ വിളിച്ചു വരുത്തിയ പൊലീസ് ഒാഫീസര്‍മാരൊടപ്പം അയാള്‍ അല്‍മറോണിയയെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക്

പാഞ്ഞു,കൂടാതെ അല്‍മറോണിയൊടൊപ്പം പോയ ഒാഫീസര്‍മാരോട് ,അവിടെ കാവല്‍നില്‍ക്കാനും അല്‍മറോണിയോയെ റൂമീലേക്ക് പുറത്തേക്ക്

ഇറങ്ങാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കി..
പൊലീസിനൊടൊപ്പം ,ആ ഹോട്ടലില്‍മറെ ഏഴാം നിലയിലുള്ള റൂമീലേക്ക് ചെന്ന ചീഫ് ,ഒരു ക്യാമറ മൂലം നീരീക്ഷിക്കാണ്‍ ഹോട്ടല്‍ മാനേജ്മെല്‍മറില്‍മറെ

സഹായം തേടി..
അല്‍മറോണിയോയുടെ ഒരോ ചലനങ്ങളും ചീഫ് സസൂക്ഷമം അവിടെ തയ്യാറാക്കീയ ടീവിയില്‍കൂടീ സസൂക്ഷ്മം ശ്രദ്ധയോടെ നോക്കിയിരുന്നു..!
രാത്രി ഭക്ഷണം അവശ്യപ്പെട്ട അണ്‍റോണിയോയ്ക്ക് അത് അവര്‍ നല്‍കി, കഴിച്ചതിനു ശേഷം ഒരു സിഗററ്റ് എടുത്ത് വലിച്ച് കൊണ്ട് ,റൂമീല്‍ ഉലാത്തുന്ന

അയാള്‍ അക്ഷമനാണന്ന് ചീഫ് മനസ്സിലാക്കി..!
കുറച്ച് സമയത്തിന് ശേഷം റൂമീലെ ലൈറ്റുകള്‍ ഒാഫ് ചെയ്ത് കിടന്നുറങ്ങിയതിനാല്‍ ,ചീഫും നീരീക്ഷണം മതിയാക്കി വിശ്രമിച്ചു.
രാവിലെ അല്‍മറോണിയോയെ വിളിക്കാണ്‍ റൂമീന് പുറത്ത് കാവല്‍ നിന്ന ഒാഫീസര്‍മാരോട് ചീഫ് ആവശ്യപ്പെട്ടു..
റൂം തുറന്ന അവര്‍ക്ക് പക്ഷെ അല്‍മറോണിയോയെ അവിടെ എങ്ങും കാണാണ്‍ കഴിഞ്ഞില്ല ,റൂം മൂഴുവണ്‍ അരിച്ച് പെറുക്കിയ അവര്‍ക്ക് അണ്‍

്റോണിയോയുടെ ഒരു ബാഗ് മാത്രമാണ് ലഭിച്ചത്
റൂം പരിശോധനയില്‍,ഗ്ലാസ് വില്‍മഡോകള്‍ ,വഴിയോ മറ്റോ രക്ഷപെടാനുള്ള സാധ്യത തീരെ കുറവാണന്ന് ,ചീഫ് മനസ്സിലാക്കി,പോലീസീല്‍മറെ

സഹായത്തോടെ ,ഡോഗ് സ്ക്വാഡില്‍മറെ,സഹായം തേടിയെങ്കിലും,നായ അല്‍മറോണിയോ പുതച്ച ബ്ളാങ്കറ്റില്‍ നോക്കിമാത്രം കുരച്ച് കൊണ്ട് റൂമീനുള്ളില്‍

തന്നെ കിടന്ന് വട്ടം കറങ്ങുകയായിരുന്നു..!
നിരാശയോടെ ബാഗ് പരിശോധിച്ച ചീഫ് പല രാജ്യങ്ങളിലെ കറണ്‍സികളും,ഫ്രഞ്ച്,ജപ്പാണ്‍ ,സ്പാനിഷ് ,ഇംഗ്ലീഷ് ഭാഷകളിലെഴുതിയ ചില കുറിപ്പുകളും

മാത്രമാണ് ലഭിച്ചത്..!
അതില്‍നിന്നും ഒന്നില്‍കൂടൂതല്‍ ഭാഷകള്‍ അയാള്‍ക്ക് സ്വയത്തമാണന്ന് ചീഫ് മനസ്സിലാക്കി..!
ക്യാമറ ഫൂട്ടേജുകളില്‍ അര്‍ദ്ധരാത്രി പുതപ്പിനുള്ളില്‍ ശക്തമായ ഒരു വെളിച്ചം വന്നതിനു ശേഷം നിമിഷ നേരം കൊണ്ട് അവിടം ഇരുട്ടാകുന്നതും ചീഫ് കണ്ടു.
കുറെയെറെ, തിരച്ചിലുകളും,വീശദീകരണങ്ങളും ഈ സംഭവത്തിന് ശേഷം പിന്നീട് നടന്നുവെങ്കിലം ഒന്നിനും ഉത്തരം കിട്ടാത്തതിനാല്‍ എയര്‍ട്ട് പോര്‍ട്ട്

ഇമിഗ്രേഷണ്‍ ഒാഫീസും,പൊലീസും ,ഫയലുകള്‍ മടക്കി,!
ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി 'ദി മാണ്‍ ഫ്രം ടോറഡ്' നിലകൊള്ളുന്നു..!
കുറെക്കാലത്തിനു ശേഷം വിരമിച്ച ആ ചീഫ് ഒാഫീസര്‍ തല്‍മറെ സുഹൃത്തും,പാരലല്‍ വേള്‍ഡിനെ കുറിച്ച് പഠനം നടത്തുന്ന ഒരു ഗവേഷകനുമായ, പോ

ള്‍ബെഗ് എന്ന ആളോടായി ഇതിനെ കുറിച്ചാരാഞ്ഞു.
ഈ വിവരങ്ങള്‍ ബെഗ് തല്‍മറെ പുതിയ നീരീക്ഷണ പഠന പുസ്തകത്തില്‍
'മിസ്ട്രി ആണ്‍ഡ് ബിസയര്‍ പീപ്പീള്‍ എന്ന പേരിള്‍ എഴുതി വെച്ചു.
1981ലാണ് പീന്നീട് ഈ സംഭവങ്ങള്‍ പുറത്തറിയുന്നത്.
അതിനു ശേഷം പലരും രണ്ട് ചേരിയില്‍ നിന്നുകൊണ്ട്, വീശദീകരണങ്ങളുമായി ഇന്നും തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്.
ഒരു പക്ഷെ അല്‍മറോണിയോ ഒരു ടൈം ട്രാവലറര്‍ ആയിരുന്നോ?,നമ്മുടെ ലോകത്തിന് സമാനമായി മറ്റൊരു പാരലല്‍ വേള്‍ഡുണ്ടോ?
വീശദീകരണങ്ങള്‍ ശാസ്ത്രലോകം തന്നെ നല്‍കുമെന്ന് വിശ്വസിക്കാം..!
(End)
(ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി 2015ല്‍ ഒരു ചിത്രവും ഇറങ്ങിയിട്ടുണ്ട്,സേത്ത് ലൂക്കീല്‍മറെ രചനയില്‍,നിക്ക് ക്രീസ്ടെഡിണ്‍ സംവിധാനം ചെയ്ത 'ദി

മാണ്‍ ഫ്രം ടോറഡ്' എന്നാണ് ആ ചിത്രത്തില്‍മറെ പേര്)

Wednesday, January 1, 2020

SHIV

ഓം നമ: ശിവായ ശരണം ശിവ ചരണം ഈ ഉത്തരംതെറ്റ് ശിവനും(രൂപം ഇല്ലാ മനോമായ എന്ന ലോകത്ത് പരമാത്മാവായി നിരാകാരനായി സദാ വസിക്കുന്നു ) ഇനി ശങ്കരന്‍ ശങ്കരനും (കൈലാസത്തിന്‍ മനുഷ്യാകാരത്തില്‍ ദേവന്‍ മാരുടെ ഇഷ്ടാനുസരണം ആ രൂപത്തില്‍ കൈലാസത്തില്‍ ലോക പാലകനായും) രണ്ടാണ് എന്ന്‍ ആദ്യം അറിയുക ശ്രീ കൃഷ്ണന്‍ ശിവ ഭക്തന്‍ ആയിരുന്നു ശിവനെ ആരാധിച്ചിരുന്നു (സംബന്റെ ജനന കഥ വായിക്കുക).. മറ്റൊന്ന് ശ്രീ കൃഷ്ണന് മുന്നേ ഉള്ള രാമന്‍ ശിവ ഭകത്താന്‍ ആയിരുന്നു -വായിക്കുക രാമേശ്വരം രാവണന്‍ -ശിവ ഭക്തന്‍ ആയിരുന്നു .... അങ്ങിനെ എത്രെത്ര കഥകള്‍ ... പിന്നെ ശ്രീ കൃഷ്ണ ശിവ യുദ്ധം അത് വൈഷ്ണവരുടെ ഗ്രന്ഥങ്ങളില്‍ മാത്രം കാണുന്ന ഒരു കഥ യാണ് പരമാത്മാവായ ശിവന്‍ ഭക്തനായ ശ്രീകൃഷ്ണന്റെ പരമ ഭക്തിയില്‍ കീഴടങ്ങി ഇതേ പോലെ വിഷ്ണു അവതാരമായ നര സിംഹം തന്റെ ഭക്തനാല്‍ ബന്ധിതന്‍ ആയി ഇതെല്ലാം ....ദൈവം ഭക്തന് മുന്നില്‍ ഭക്തിക്ക് മുന്നില്‍ സംപ്രീതനായി എന്നെ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിചിട്ടുള്ള്....